ഞങ്ങളുടെ വീട്ടിൽ സഹായിയായി വരാറുള്ള സഹോദരി പലപ്പോഴും പറയാറുള്ള ഒരു കാര്യം ഞാൻ ഓർക്കുന്നു. കുറെക്കാലം മുൻപ് അവരുടെ കുട്ടികൾ ചെറുതായിരുന്ന സമയത്ത്, അവരുടെ വീട്ടിൽ ആവശ്യത്തിന് ആഹാരംപോലും ഇല്ലാതിരുന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെയൊരു സമയത്ത് വൃദ്ധയായ ഒരു യാചകസ്ത്രീ ഭക്ഷണം ചോദിച്ച് അവരുടെ വീട്ടിൽ വന്നു. ആദ്യം മടിച്ചെങ്കിലും പിന്നെ ഈ സഹോദരി അവർക്ക് ഭക്ഷണം കൊടുത്തു. ആ വൃദ്ധ സംതൃപ്തിയോടെ തിരിച്ചുപോയി. അതിനുശേഷം ഇന്നുവരെ അവരുടെ കുട്ടികൾക്ക് ആഹാരസാധനങ്ങൾക്ക് കുറവ് അനുഭവപ്പെട്ടിട്ടില്ലത്രേ. ആ യാചകസ്ത്രീയുടെ രൂപത്തിൽ വന്നത് ദൈവംതന്നെ ആയിരുന്നെന്നാണ് അവരുടെ വിശ്വാസം.
അതുതന്നെയാണല്ലോ ക്രിസ്തു പഠിപ്പിച്ചത്, ”എന്റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ, എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25:40)
മേരിക്കുട്ടി ജോസഫ്