തിരുമണിക്കൂർ ആരംഭിച്ചപ്പോൾ, ഒലിവുതോട്ടത്തിലെ ഈശോയുടെ തീവ്രവേദനയെപ്പറ്റി ധ്യാനിക്കാൻ ഞാനാഗ്രഹിച്ചു. അപ്പോൾ എന്റെ അന്തരാത്മാവിൽ ഞാനീ സ്വരം കേട്ടു: ”എന്റെ മനുഷ്യാവതാരരഹസ്യത്തെക്കുറിച്ച് ധ്യാനിക്കുക.” പെട്ടെന്ന് ഉണ്ണിയേശു പ്രഭാപൂർണ്ണനായി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഒരാത്മാവിന്റെ എളിമയിൽ അവിടുന്ന് എത്രമാത്രം സംപ്രീതനാണെന്ന് അവിടുന്ന് എന്നോടു പറഞ്ഞു. ”എന്റെ മഹത്വം അഗ്രാഹ്യമാണെങ്കിലും, ഞാൻ എളിമയുള്ളവരോടുമാത്രമാണ് സംസർഗം പുലർത്തുന്നത്. ഒരു കുഞ്ഞിന്റെ ആത്മീയത ഞാൻ നിന്നിൽനിന്നാഗ്രഹിക്കുന്നു.”
(ഡയറി, വിശുദ്ധ ഫൗസ്റ്റീന – 332)