ഒഴിവായ ജപ്തിയും അഞ്ഞൂറിന്റെ നോട്ടും

ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങളുടെ വീടിനും സ്വത്തിനുമെല്ലാം ജപ്തിയായി. ബാങ്ക് അധികൃതര്‍ വന്ന് വീടിന്റെ മുന്‍വശത്തെ വാതിലില്‍ ബാങ്കിന്റെ വസ്തു ആണ് അതെന്ന് നോട്ടീസ് ഒട്ടിച്ച് അതിനു മുമ്പില്‍ എന്നെ നിര്‍ത്തി ഫോട്ടോ എടുത്തുകൊണ്ടുപോയി. ഏതു നിമിഷവും യാതൊരു മുന്നറിയിപ്പുമില്ലാതെ ജപ്തി നടക്കുമെന്ന് പറയുകയും ചെയ്തു. ഞാന്‍ അന്നുതന്നെ ഒരു അഞ്ഞൂറുരൂപ നോട്ടിനുള്ളില്‍ മാതാവിന്റെ അത്ഭുത കാശുരൂപം എടുത്തുവച്ച് നോട്ട് മടക്കി. ആ നോട്ട് മാതാവിന്റെ തിരുസ്വരൂപത്തിനടിയില്‍ വച്ച് വീടും ജപ്തിനടപടികളും കടങ്ങളുമെല്ലാം മാതാവിനെ ഏല്പിച്ചു. പിറ്റേ ദിവസം ഉച്ചകഴിഞ്ഞപ്പോള്‍ ഞാന്‍ ആവശ്യപ്പെടുകയോ ഈ കാര്യം പറയുകയോ ചെയ്യാതെതന്നെ ഒരു സുഹൃത്ത് വിളിച്ച് ബാങ്കില്‍ അടയ്‌ക്കേണ്ട മുഴുവന്‍ തുകയും (15 ലക്ഷം രൂപ) തന്നു.


വത്സമ്മ ജോസ്, കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *