സ്വന്തം ആശ്രമത്തിൽ അംഗങ്ങളോടൊപ്പം പ്രാർത്ഥിക്കാൻ പോലുമാവാതെ ഔട്ട് ഹൗസിന്റെ തടവറയിൽ കഴിയേണ്ടിവന്ന കുരിശിന്റെ വിശുദ്ധ യോഹന്നാനും നന്നേ ചെറുപ്പത്തിൽ ഏറെ കരയുകയും കരഞ്ഞതോർത്ത് പിന്നെയും കരയുകയും ചെയ്തിരുന്ന ലിസ്യുവിലെ ചെറുപുഷ്പവും ജീവിതപങ്കാളിയെ നിത്യതയിലേക്ക് യാത്രയാക്കി മക്കളെയെല്ലാം സമർപ്പിതജീവിതത്തിനായി നല്കിയശേഷം മനസിന്റെ സമതാളം നഷ്ടമായി ഏകാന്തതയിൽ നാളുകൾ ചെലവഴിച്ച വിശുദ്ധ ലൂയി മാർട്ടിനും കോൺസൻട്രേഷൻ ക്യാമ്പിന്റെ വിഷമണം പരക്കുന്ന മരണസ്ഥലികളിൽ ദൈവികസ്‌നേഹം അനുഭവിച്ചും ദൈവികജ്ഞാനം സ്വന്തമാക്കിയും വരുംതലമുറയ്ക്ക് പ്രചോദനമായി മാറിയ മാക്‌സ്മില്യൻ കോൾബെയും ഈഡിത്ത് സ്റ്റെയിനുമെല്ലാം ഒറ്റപ്പെടുമ്പോൾ കൂട്ടിനു വരും.