അമ്മ മടിയില്‍ ചേര്‍ത്തിരുത്തി…

ഭര്‍ത്താവും ഞാനും എന്റെ അമ്മയും ഏഴ്, നാലര, രണ്ടര വയസോളം പ്രായമുള്ള മക്കളുമടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന് കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് യാത്ര പോകണമായിരുന്നു. എന്നാല്‍ ട്രെയിനില്‍ റിസര്‍വേഷന്‍ കിട്ടിയില്ല. താമസസ്ഥലത്തുനിന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് പുറപ്പെട്ടാലേ റെയില്‍വേ സറ്റേഷനിലെത്തി ലോക്കല്‍ ടിക്കറ്റെടുത്ത് ഏതാണ്ട് അഞ്ചു മണിയ്ക്കുള്ള ട്രെയിനില്‍ പോകാന്‍ സാധിക്കുകയുള്ളൂ. മക്കളുടെ ഉറക്കം നഷ്ടപ്പെട്ടാല്‍ അവര്‍ അസ്വസ്ഥരാവും എന്നോര്‍ത്ത് എനിക്കല്പം വിഷമം തോന്നി.

വൈകിട്ട് അമ്മയൊഴികെ ഞങ്ങള്‍ക്കെല്ലാം തിരികെ യാത്ര ചെയ്യേണ്ടതുമാണ്. എന്നാല്‍ ട്രെയിനില്‍ സീറ്റ് പോലും കിട്ടാന്‍ സാധ്യത കുറവാണ് എന്നാണ് ഭര്‍ത്താവ് പറഞ്ഞത്. എന്തായാലും റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുംമുമ്പ് ഈ നിയോഗത്തിനായി ‘എത്രയും ദയയുള്ള മാതാവേ’ ജപം ചൊല്ലി പ്രാര്‍ത്ഥിച്ചു. ട്രെയിനില്‍ കയറിയപ്പോഴാണ് മടിയില്‍ ചേര്‍ത്തിരുത്തുന്ന പരിശുദ്ധ അമ്മയുടെ വാത്സല്യം അനുഭവിച്ചറിഞ്ഞത്. ആ കംപാര്‍ട്ട്‌മെന്റില്‍ പൊതുവേ തിരക്ക് കുറവായിരുന്നു എന്നു മാത്രമല്ല, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കിടന്നുറങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ ഒഴിഞ്ഞ സീറ്റുകളും ബര്‍ത്തുകളും ലഭിച്ചു.


മീരാ ജോസ്, കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *