നമ്പര്‍ തെറ്റിച്ച മാതാവ്‌

നാലുവര്‍ഷം മുമ്പ് കിണര്‍ പണിയെടുക്കുമ്പോള്‍ ഒരപകടത്തില്‍പെട്ടു. ആശുപത്രിയില്‍ പോയി തിരിച്ചുവരുമ്പോള്‍ ഞാന്‍ ജപമാല ചൊല്ലാന്‍ തുടങ്ങി. മരുന്നു വാങ്ങാന്‍ കുറച്ചു പണം വേണം, ഇതാണെന്റെ നിയോഗം. ജപമാല തീര്‍ന്നപ്പോള്‍ ഒരു കൂട്ടുകാരനെ വിളിക്കാന്‍ തോന്നി. എന്നാല്‍ നമ്പര്‍ മാറി ഞങ്ങളുടെ മുന്‍ വികാരിയച്ചനെയാണ് വിളിച്ചത്. ‘എന്താ പോളേ, വിശേഷ’മെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ‘അയ്യോ! അച്ചാ ക്ഷമിക്കണം നമ്പര്‍ മാറിതാണെ’ന്ന്.

അപ്പോള്‍ അച്ചന്‍ പിറ്റേന്ന് പള്ളിയിലേക്ക് ചെല്ലാന്‍ പറഞ്ഞു. പിറ്റേന്ന് കണ്ടപ്പോള്‍ അച്ചന്‍ പറയുകയാണ്: ”ഇത്തിരി പൈസ എന്റെ കൈയിലുണ്ട്. ആര്‍ക്കാണ് കൊടുക്കേണ്ടതെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് പോള്‍ വിളിക്കുന്നത്” എനിക്ക് സുഖമില്ലെന്നോ കയ്യില്‍ പണമില്ലാതെയിരിക്കുകയാണെന്നോ ഒന്നും അച്ചനറിയില്ലായിരുന്നു. കാനായിലെ കല്യാണവിരുന്നില്‍ പരിശുദ്ധ അമ്മ പ്രവര്‍ത്തിച്ച കാര്യമാണ് അപ്പോള്‍ ഓര്‍ത്തത്.


പോള്‍ എം.കെ. മാടമ്പുറത്ത്, കണ്ണൂര്‍

Leave a Reply

Your email address will not be published. Required fields are marked *