നീര്‍ച്ചാല്‍, പാറയില്‍നിന്ന്!

നാട്ടിലുള്ളവരെല്ലാം പറഞ്ഞതനുസരിച്ച് ഞങ്ങളുടെ പറമ്പില്‍ വെള്ളം ലഭിക്കാന്‍ സാധ്യത തീരെ കുറവ്. പക്ഷേ, സാധ്യതകള്‍ ഇല്ലാത്തപ്പോഴും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ഞങ്ങള്‍ കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചു. വെള്ളം ലഭിക്കുമെന്ന ഒരു ദൈവികസന്ദേശം മുമ്പേ ലഭിച്ചിരുന്നു. അതുപ്രകാരം ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും ഞാനും ചേര്‍ന്ന് ഒരു രാത്രി മുഴുവന്‍ തുടര്‍ച്ചയായി 21 ജപമാല അര്‍പ്പിച്ചതിനുശേഷമാണ് കിണര്‍പണി തുടങ്ങിയത്. കിണര്‍പണി കാണാന്‍ വരുന്ന പലരും ഇത് കരിമ്പാറയാണ് വെള്ളം കിട്ടില്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും പണി തുടര്‍ന്നു.
അതോടൊപ്പം ഞങ്ങളുടെ കു ഞ്ഞുമക്കളെക്കൊണ്ട് വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിപ്പിച്ചു, ”അവിടുന്ന് മരുഭൂമിയില്‍ പാറ പിളര്‍ന്നു. അവര്‍ക്കു കുടിക്കാന്‍ ആഴത്തില്‍നിന്ന് സമൃദ്ധമായി ജലം നല്കി. പാറയില്‍നിന്ന് അവിടുന്ന് നീര്‍ച്ചാല്‍ ഒഴുക്കി, ജലം നദിപോലെ ഒഴുകി” (സങ്കീര്‍ത്തനം 78:15-16). പതിനാറര കോല്‍ താഴ്ചയെത്തിയപ്പോള്‍ സമൃദ്ധമായ വെള്ളം ലഭിച്ചു. ഇക്കഴിഞ്ഞ വേനലിലും ധാരാളം വെള്ളം കിണറിലുണ്ടായിരുന്നു.


ജൂലി ഷിബിന്‍, പേരാമ്പ്ര, കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *